Saturday, August 17, 2013

അഞ്ചു



കറുകറുത്ത കാർമുഖിൽ, കൊമ്പനാന പുറത്ത് കയറി വരുന്ന കാഴ്ച ഞാൻ കണ്ടു !. അന്ന് ഞാൻ അഞ്ചുവിന്റെ മടിയിൽ തല ചായ്ച്ചു, ദൂരെ മഴയെത്തുന്നതും കാത്തു കിടക്കുകയായിരുന്നു.

ഇന്ന് ഞാൻ ജീവിതവും, ജീവനും തിരഞ്ഞു ഏതൊക്കെയോ തെരുവകളിലൂടെ അലയുന്നു. അപ്പോഴും ഞാൻ യഥാർത്ഥത്തിൽ  തിരയുന്നത് അവളെയാണ്  അവളെ മാത്രം!
.
കറുകറുത്ത കാർമുഖിൽ കൊമ്പനാന പുറത്ത് കയറി വരുന്ന കാഴ്ച ഞാൻ പിന്നെയും കാണുന്നു, കണ്ടുകൊണ്ടേയിരിക്കുന്നു.........

മഴയെ ഞാൻ വെറുക്കുന്നു, ഓരോ വട്ടം മഴ പെയ്യുമ്പോഴും അഞ്ചുവിന്റെ ഓർമ്മകൾ. കേരളത്തിൽ ജനിച്ചു പോയതുകൊണ്ടാവാം മഴയോടും മഴയത്തു നനഞ്ഞു കുതിർന്നു നിൽക്കുന്ന കന്യകയോടുമുള്ള ഈ അപാര പ്രണയം.
ആഫ്രിക്കൻ വനാന്തരങ്ങളിൽ മഴ പെയ്തു, നൈൽ നദിയുടെ തീരങ്ങൾ നനഞ്ഞു കുതിർന്നു, അപ്പോഴും ഓർമ്മയുടെ ചിറകിൽ പറന്നു കൊമ്പനാന പുറത്ത് കയറി കറുത്ത കാർമുഖിൽ വന്നു, കൂടെ അഞ്ചുവും! .

എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റേയും , ചിക്കാഗോ ടവറിന്റെയും ജനൽച്ചില്ലുകളിൽ മഴത്തുള്ളികൾ തുടുതുടാ വീണപ്പോഴും അഞ്ചു ഓർമ്മകളിൽ നിറഞ്ഞു. സൌത്ത് കൊറിയയിൽ ബുദ്ധ സന്യാസിയുടെ കുടിലിനു മുന്നിലും കൊമ്പനാന പുറത്ത് കയറി കറുത്ത കാർമുഖിൽ വന്നു, കൂടെ അഞ്ചുവും! .

അഞ്ചുവിനെ കുറിച്ചുള്ള ഓർമ്മകളാൽ തടവിലാക്കപെട്ടിരിക്കുകയാണ് ഞാൻ. ഭൂമിയിൽ മഴ പെയ്യുന്നത് അവൾക്കുവേണ്ടിയാവം, അന്ന് ഞാൻ അവളോടു അങ്ങനെയാണു പറഞ്ഞത്. എന്നിട്ടു അവൾ ചൂടിയിരുന്ന വാഴയില ദൂരേക്കു പറത്തിയെറിഞ്ഞു. അവളുടെ മുടിയിൽ നിന്നും, തുടുത്ത കവിളിൽ നിന്നും, നാണം തുളുമ്പിയ മൂക്കിൽ നിന്നും മഴത്തുള്ളികൾ നീന്തിതുടിച്ചു വന്നു എന്നെ നനയിച്ചു. അവളുടെ വയറോടു ചേർത്ത് ഞാൻ മുഖമമർത്തി. എന്തിനാണ് ഞാൻ  അന്നത് ചെയ്തത് ?, അറിയില്ല! .

എന്തോ ഒരു ശക്തിയാൽ എന്റെ മുഖം അവളുടെ ശരീരത്തോടു  ഇഴുകിചേർന്നു.കാർമുഖിൽ നിറഞ്ഞ ആകാശവും അതിനു പിന്നിലൊളിച്ച താരകളും ഒരു പക്ഷെ നോക്കിയിരിക്കാം, പ്രകൃതിയുടെ പച്ചപ്പ്‌ എന്നെ പൊതിഞ്ഞിരിക്കാം, കിളികൾ പാട്ട് പാടിയിരിക്കാം , ഭൂമിയുടെ ശീൽക്കാരങ്ങൾ എന്നെ പ്രകോപിപ്പിച്ചിരിക്കാം. മഴത്തുള്ളികൾക്കു അന്ന് ചൂടായിരുന്നു, ചെറിയ ചൂട് !. ആ ചൂടിൽ ഞാൻ അവളെ പുണർന്നുവോ , സഹിക്കാനാവാതെ എന്റെ വസ്ത്രം ഞാൻ ഊരിയെറിഞ്ഞുവോ ? !!.
എന്നെ പറ്റി മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ, പുരുഷന്റെ സ്വാർഥത!.  അവൾ എന്ത് ചെയ്യുകയായിരുന്നു ?
തന്റെ കന്യകാത്വം നഷ്ട്ടപെട്ടതോർത്ത്‌ കരഞ്ഞിരിക്കാം , തന്റെ സ്വകാര്യസമ്പാദ്യങ്ങൾ കവർന്നെടുത്ത എന്നെ വെറുത്തിരിക്കാം , അല്ലങ്കിൽ നാകനിർവ്രുതി നേടി പരിലസിച്ചിരിക്കാം, മഴയോടൊപ്പം ഒലിച്ചുപോയ തന്റെ വികാരസാഗരത്തെ കുറിച്ചോർത്തു ചിരിച്ചിരിക്കാം!! . ഓർമ്മയില്ല! .
ഞാൻ ഉണർന്നപ്പോൾ അവളുടെ കൈവിരലുകൾ എന്റെ തലമുടി താഴുകുന്നുണ്ടായിരുന്നു

ആകാശം തെളിഞ്ഞുനിന്നു, സൂര്യവെളിച്ചം എന്ന കണ്‍കെട്ടു വിദ്യക്ക് പിന്നിലൂടെ താരകൾ എന്നെ നോക്കി പരിഹസിക്കുന്നതായ് എനിക്ക് തോന്നി . പിടഞ്ഞെണീറ്റ ഞാൻ എന്തിനെയെക്കൊയോ പരതി, ആരെയെക്കൊയോ പരതി. മോഷണം കഴിഞ്ഞ കള്ളനെപ്പോലെ ഞാൻ പരിഭ്രമിച്ചു, ഞാൻ ഓടിയൊളിച്ചു .

എന്റെ ഓർമ്മകൾ ഇന്നും എന്നെ പിന്തുടരുന്നു . അമേരിക്കയിൽ ഇരുന്നു ഓർഗാനിക് കെമിസ്ട്രി പഠിക്കുമ്പോൾ വെളിയിൽ മഴ പെയ്തു . എന്റെ കണ്ണുകൾ അഞ്ചുവിനെ തിരഞ്ഞു , അവളുടെ കൈകൾ തിരഞ്ഞു , അവളുടെ മടിത്തട്ട് തിരഞ്ഞു . ലണ്ടനിൽ ഷാജി അങ്കിളിന്റെ വീടിന്റെ വെളിയിലെ ഗാർഡൻ ബെഞ്ചിലിരുന്നപ്പോഴും മഴ പെയ്തു. കൊമ്പനാന പുറത്ത് കയറി കാർമുഖിൽ വന്നു , അഞ്ചുവിന്റെ ഓർമ്മകൾ വന്നു . മഴ കഴിഞ്ഞപ്പോൾ തെളിഞ്ഞ മാനത്തിന്റെ മറവിലിരുന്നു താരകൾ എന്നെ കളിയാക്കി .

ഞാൻ ഓടിയൊളിക്കാൻ ശ്രമിക്കുന്നത് എന്റെ ഓർമ്മകളിൽ നിന്നുമാണ്. ഇന്നും ഞാൻ അവളെ പ്രണയിക്കുന്നു. അവളെ കുറിച്ചുള്ള ഓർമ്മകളുടെ കൽത്തുറങ്കൽ തടവിലാണു ഞാൻ . ഇനിയെന്നാണ് കറുകറുത്ത കാർമുഖിൽ, കൊമ്പനാന പുറത്ത് കയറി വരുന്ന കാഴ്ച എനിക്ക് കാണാൻ കഴിയുക , അന്നെനിക്ക് തിരികെ പോകണം വെറുതെ അവളുടെ മടിയിൽ തല ചായ്ച്ചു ചെറുചൂടുള്ള മഴ നനയാൻ . ഞാൻ മഴയെ സ്നേഹിക്കുന്നു !!!....

2 comments:

  1. തിരിച്ച് പോകാമല്ലോ

    ReplyDelete
  2. എല്ലാം ഭാവന അല്ലേ അജിത്‌ മാഷേ!!! കഥയില്ലാത്ത ബാല്യത്തിന്റെ ഭാവനകൾ !!

    നന്ദി വന്നതിനും വിലയേറിയ അഭിപ്രായത്തിനും !!

    ReplyDelete